Monday, November 15, 2010

ആരുമില്ലിവിടെ

ആരുമില്ലീ വഴിത്താരയില്‍
കാംഷിക്കും സാന്ത്വനം പടിയിറങ്ങി
സോപാന സംഗീതമിന്നന്യമായി

അടിമത്വം നല്‍കിയാ ജന്മികളില്ല
അവയേറ്റുവാങ്ങിയാ ഇരുകാലികളും
ഈ ഗാര്‍ഹസ്ഥ്യം ശൂന്യം
മറക്കുന്നൂ നീ ആതിഥ്യം
കരുണ തന്‍ പടിപ്പുര നീ പൂട്ടുന്നു

ആരുമെത്തി നോക്കുന്നില്ലിവിടെ
വല്‍കലമുടുത്ത രാമലക്ഷ്മണന്മാരില്ല
ദീര്‍ഘ ദ്രുഷ്ടിതന്‍ പര്യായമാം ദ്രാവിടരും
നിസ്സ്വാര്‍ത്ഥ സ്നേഹത്തിന്‍ മേലങ്കി-
യുടുത്തൊരാ തത്വ ജ്ഞാനികളില്ല
ആരൂഡം തറക്കാന്‍ വരത്തന്മാരില്ല
ആരുമില്ലിവിടെ, ഈ പാതയില്‍  ഞാനും...

പ്രണയം ഒരു പിന്‍കുറിപ്പ്


നീഹാരാര്‍ദ്രം നിലാവും
നിശയിലുയരുമൊരു രാക്കിളിപ്പാട്ടതും
കനവിലിടറാത്ത കവിത തന്‍ മാധുര്യം.

നിനവിലോ നിന്റെയാ ലാസ്യ സൗന്ദര്യവും
സ്‌നേഹിതേ നിന്‍മിഴിക്കോണിലിറന്നതും

സ്‌നേഹാര്‍ദ്രമോടെയൊരു വാക്കായടര്‍ന്നതും
നീളെയായ് നിന്റെ കിനാവിലുണര്‍ന്നതും
 പ്രണയത്തിന്‍ നറുപൂവുകളല്ലോ.

ഇന്നീരാവില്‍, താരകള്‍
കണ്ണിമചിമ്മിയുണര്‍ത്തും രാവില്‍
നിന്നുടെയോര്‍മകളേറെ
കോറിമുറിഞ്ഞൊരു ഹൃദയച്ചോപ്പില്‍
പ്രണയംകൊണ്ടൊരു കവിത കുറിക്കാം
നിന്നുടെയോര്‍മയ്ക്കിണയായ് മാത്രം.