Sunday, July 3, 2011

ഞാന്‍ തന്നെയായിരുന്നു നീ ...

ഞാന്‍ തന്നെയായിരുന്നു നീ ,,............................ മിഴികളടയുംപോള്‍ വിടര്‍ന്നൊരു പനിനീര്‍ പൂ പോലെ ,,, നീ എന്നുമെന്നകതാരില്‍ തെളിയുന്നു ,,, മധുരമാം ആക്കാലത്തിന്ടെ ഒര്മകള്‍ക്കിന്നും യവ്വനം ,,, സൂര്യകാന്തി ശോഭയോടെ നിന്മുഖം എന്കയ്ക്കുംപിളില്‍ ,, നിലാവെട്ട ചിരിയുമായി അന്ന് നീ എന്ചാരെനില്‍ക്കുംപോള്‍ ,, എനിക്ക് നീ ആരായിരുന്നു ,,?ഞാന്‍ തന്നെയായിരുന്നു നീ ,,..............................,, പ്രണയത്തിന്ടെ അമൂര്‍ത്ത ഭാവങ്ങളിലൊരു ,,, വിരല്സ്പര്സം കൊണ്ടുപോലും നിന്പ്രഭ ,,, മങ്ങാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നും ,,, നിന്ടെ നിശ്വാസങ്ങളില്‍ എന്ടെ ജീവ വായു കലര്‍ന്നിരുന്നു ,,, ഒരുമിച്ചു പങ്കിട്ട കാലത്തില്‍ ,,നിമിഷങ്ങള്കൊണ്ടിഴചെര്‍ത്തു ,,,, തുന്നിയ പട്ടുതൂവാല കയ്മാരുമ്പോള്‍ അന്ന് ,, നീ എന്കാതില്‍ മന്ത്രിച്ചതോര്‍ക്കുന്നു ഞാന്‍ ,, എന്നുമെന്‍ ജീവന്‍ടെ അന്ത്യം വരെ എന്നോടൊപ്പം ഉണ്ടാവില്ലേ ,,? നനവാര്‍ന്ന മിഴികളോടെ അന്ന് ഞാന്‍ ചൊല്ലിയതിത്രമാത്രം ,,, ഞാന്‍ തന്നെയാന്നു നീ ഞാനുണ്ടെങ്കില്‍ നീയുമുണ്ടാകും ,,, ...............

ജീവിതമാം ഋതു ഭേതങ്ങള്‍...

ഒരു പൂക്കാലവും മഴക്കാലവും നാന്‍ സ്വപ്നം കണ്ടിരുന്നു
ഒരു മഴതുള്ളി പോലും വീഴാത്ത,ഒരു വിത്ത്‌ പോലും മുളക്കാത്ത,
 ഒരു മരുഭുമി ആയിരുന്നു എന്റെ ജീവിതം
ആ മരുഭൂമിയിലേക്ക് ഒരു നാള്‍ അവള്‍ കടന്നു വന്നു
അവിടെ പ്രണയം എന്ന ഒരു വിത്ത്‌ അവള്‍ പാകി
ആദ്യമായി അവിടെ ഒരു ഇല തളിരിട്ടു
ആദ്യമായി അവിടെ ഒരു മൊട്ടു വിരിഞ്ഞു
ആദ്യമായി അവിടെ ഒരു മനോഹരമായ പുഷ്പം ഉണ്ടായി
അങ്ങനെ പതിയെ പതിയെ ആ മരുഭൂമിയെ അവള്‍
ഒരു പൂത്തോട്ടമാക്കി മാറ്റി അവിടെ ഒരു പൂക്കാലം ഉണ്ടാക്കി

എന്നിട്ട്  അവള്‍ പറയുമായിരുന്നു ഇതാണ് പ്രണയത്തിനെ മായാജാലം
ഒരു തുള്ളി ജലം പോലും ഇല്ലാതെ
 മരുഭൂമിയില്‍ ഒരു ഉദ്യാനം ഉണ്ടാക്കുവാന്‍ പ്രണയത്തിനു  കഴിയും എന്ന്

അപ്പോള്‍ നാന്‍ അവളോട്‌ ചോദിക്കുമായിരുന്നു സഖി ഇവിടെ ഒരു മഴതുള്ളി 

വീഴ്ത്തുവാന്‍ ഈ പ്രണയത്തിനു കഴിയുമോ എന്ന്??
മഴയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാനെന്നു ..... അവളുടെ കണ്ണുനീര്‍ തുള്ളികള്‍ ആയിരുന്നു
എനിക്ക് ഉത്തരമായി കിട്ടിയിരുന്നത്
 പക്ഷെ ആ കണ്ണുനീര്‍ തുള്ളികളുടെ അര്‍ഥം
എനിക്ക് മനസിലായിരുന്നില്ല

കാലങ്ങള്‍ കടന്നു പോയി ഞങ്ങളുടെ  പൂക്കാലമാം  ജീവിതത്തില്‍
പിണക്കത്തിന്റെ  കാറ്റ് വീശാന്‍ തുടങ്ങി പതിയെ പതിയെ ആ കാറ്റിനു ശക്തിയേറി
അങ്ങിനെ ആ കാറ്റിനു കൂട്ടായി വിരഹം എന്ന കാര്‍മേഘം വന്നു
പൂക്കളെല്ലാം കൊഴിഞ്ഞു ചെടികളെല്ലാം വാടി

പക്ഷെ പെയ്തൊഴിയാന്‍ വിതുമ്പി നില്‍കുന്ന  വിരഹം എന്ന കാര്‍മേഘത്തെ
നോക്കി ഓര്‍മകളെ തലോളിക്കുമ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട്
മഴയെ കുറിച്ച് നാന്‍ ചോദിക്കുമ്പോള്‍ വീണിരുന്ന നിന്റെ കണ്ണുനീര്‍ തുള്ളികളുടെ അര്‍ഥം
വിരഹമാം കാര്‍മേഘം പൊഴിക്കുന്ന മഴയെ ഒര്തിട്ടാണല്ലോ സഖി നിന്റെ
കണ്ണുകള്‍ നനഞ്ഞിരുന്നത്

ഇതാ ആ കാര്‍മേഘങ്ങളില്‍ നിന്നും ജല കണങ്ങള്‍ ഇട്ടു വീഴുന്നു
അങ്ങിനെ എന്റെ ജീവിതത്തില്‍ ഒരു മഴക്കാലം വരുവാന്‍ പോകുന്നു

അങ്ങിനെ സഖി മരുഭുമിയാം എന്‍ ജീവിതത്തില്‍ എന്‍ സ്വപ്നമാം
പൂക്കാലവും മഴക്കാലവും നീ കൊണ്ടുവന്നു
മറക്കുവാന്‍ കഴിയില്ലേ പ്രിയേ നിന്നെയെനിക്ക്

പക്ഷെ ഒന്നുണ്ട് സഖി നീ മനസിലാക്കാതെ പോയ ഒരു സത്യം
നിന്റെ വിരഹമാം കാര്‍മേഘം പൊഴിക്കുന്ന ഒരു മഴയെ അല്ല,
നാന്‍ സ്വപ്നം കണ്ടിരുന്നത്‌ നിന്നോട് ചേര്‍ന്ന് ഇരുന്നു
നിന്നെ സ്നേഹിച്ചുകൊണ്ട്  നനയുവാന്‍ ഉള്ള ഒരു മഴയെ ആണ്
നാന്‍ സ്വപ്നം കണ്ടിരുന്നത്‌


Sunday, May 29, 2011

എങ്ങോ പോയി മറഞ്ഞു.......

നീ പൊയ്ക്കോ  എങ്ങോട്ട്  വേണമെഗിലും   പോയിക്കോ
ഞാന്‍ നിനക്കായ്‌  നല്‍കിയ   സ്നേഹം
ഇന്നിന്റെ
ഈ ഇടനാഴിയില്‍ ഉപേക്ഷിച്ചേക്കു
നാളെയുടെ നടവഴികളില്‍ നിനക്കെന്റെ ഓര്‍മ്മകള്‍ ഒരു ഭാരമാകും
എന്നെഗിലും  നീ  മനസിലാക്കും  നിന്നെ നാന്‍  ജീവന്‍ തുല്യം സ്നേഹിച്ചിരുന്നു  എന്ന്‍,,,,

ഇനി എന്റെ ചിരി നിക്കൊരു ഭാരമാവില്ല
ഞാന്‍ എന്റെ ചിരി നിലാവിന് കൊടുത്തു
എന്റെ ശബ്ദം നീ ഇനി കേള്‍ക്കില്ല
അലറുന്ന തിരമാലകള്‍ക്കിടയില്‍ ഞാന്‍ അത് ഒഴുക്കി കളഞ്ഞു
എന്റെ മുഖം നീ ഇനി കാണില്ല
ആകാശത്തിലെ ഒരായിരം നക്ഷത്രങ്ങള്‍ക്കിടയില്‍
ഈ മുഖം ഞാന്‍ ഒളിപ്പിക്കും
കാലത്തിന്റെ തിരശീലയില്‍ കണ്ട ഈ മുഖം നീ മറന്നേക്കു
എന്നന്നേക്കുമായി
എനിക്ക്  വിട   നിന്റെ  മനസ്സില്‍  നിന്നും ഈ ലോകത്ത് നിന്നും

Monday, May 23, 2011

കടലാസു തോണി....


" ഏട്ടാ .. എനിച്ചൊരു തോണീണ്ടാക്കി തര്വോ ? .. "

കുഞ്ഞു പെങ്ങള്‍ ഏട്ടന്റെ അടുത്തേക്ക് ചെന്ന് ചിണുങ്ങി 

" അച്ചോടാ .. ന്റെ പാറൂന് എത്ര തോണി വേണം ? ഏട്ടന്‍ ഉണ്ടാക്കി തരാല്ലോ !!! "

കുഞ്ഞു പാറുവിന്റെ കയ്യില്‍ നിന്നും കടലാസു വാങ്ങി ഏട്ടന്‍ തോണി ഉണ്ടാക്കാന്‍ തുടങ്ങി . 

കര്‍ക്കിടകം അലച്ചു തല്ലി പെയ്യുന്ന മുറ്റം . ഓടില്‍ നിന്നും വെള്ളം വീണു ചാലുകളായി മാറിയ ഇറയത്ത് കലക്ക വെള്ളം പതഞ്ഞൊഴുകുന്നു. 

കടലാസു തോണികളുമായി പാറു ഉമ്മറതിണ്ടില്‍ ഇരുന്നു . മുന്നോട്ടാഞ്ഞപ്പോഴേക്കും ഏട്ടന്റെ സ്വരം

" മോളേ .. വെള്ളത്തിലേക്ക്‌ ഇറങ്ങല്ലേ .. ഇടിമിന്നല്‍ ഉള്ളതാ .. "

" ആം .. " പാറു തല കുലുക്കി .

പൊടുന്നനെ ഒരു ഇടി മിന്നി . പാറുവിന്റെ കണ്ണ് മഞ്ഞളിച്ചു പോയി .

ഒരു നിമിഷത്തെ ഇരുട്ട് .. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ പാറു തിരിഞ്ഞ് ഏട്ടനെ നോക്കി .

" ഏട്ടാ .. ഇടി മിന്നല്‍ കൊണ്ടാല്‍ അമ്മേടെ അടുത്തേക്ക് എനിച്ചും പോയ്ക്കൂടെ ? ... !!! "

മിന്നലിന് പിറകെ ഒരു ഇടി കൂടി മുഴങ്ങി . ഏട്ടന്‍ വ്യഥയോടെ കുഞ്ഞു പെങ്ങളെ ചേര്‍ത്തു പിടിച്ചു . മുറ്റത്ത്‌ കരുവാളിച്ചു കിടന്ന അമ്മയുടെ ശരീരത്തിന്റെ പിന്മുറക്കാരിയെന്നോണം  ഒരു കടലാസു തോണി മഴയില്‍ കുതിര്‍ന്നലിഞ്ഞു .

Friday, April 22, 2011

കാല്‍പ്പാടുകള്‍...

തിരക്കില്‍നിന്നും ഒഴിഞ്ഞു അല്പ്പം നടക്കാനായ് നടന്നുവന്ന വഴിയില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ മനസ് വല്ലാണ്ട് ആഗ്രഹിച്ചു...താനും.
വഴിയിലും അരികത്തും കാണുന്ന മുഖങ്ങളില്‍ എല്ലാം തന്നെ നിന്‍റെ ഭാവങ്ങള്‍ ആയിരുന്നു .അതൊക്കെ അത്രകണ്ട് വേദനജനകവും ആയിരുന്നു.ആ മുന്നിലേക്ക്‌ നീളുന്ന വഴിയില്‍ ഞാന്‍ ഏകന്‍ ആയിരുന്നു നടക്കാന്‍.ഭൂമിയില്‍ വന്നപോലെ തന്നെ..വേദന ഉണര്‍ത്തുന്ന മുഖങ്ങള്‍ ഇല്ല ,ഭാവങ്ങള്‍ ഇല്ല.തികച്ചും ശൂന്യമായ വഴി.തെളിച്ചമാര്‍ന്ന ആ
മണ്‍പാതയില്‍ കുറെ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
എനിക്കുമുന്നേ നടന്നവരുടെതകാം.പാഴ്മണ്ണില്‍ പതിഞ്ഞൊര കാല്‍പ്പാടുകള്‍  നിറങ്ങള്‍ ഉണ്ടായിരുന്നു.സ്നേഹത്തിന്റെയോ.. സന്തോഷത്തിന്റെയോ,വിരഹത്തിന്റെയോ..സുഖദുഃഖങ്ങളുടെയോക്കയോ നിറങ്ങള്‍ ആയിരുന്നു..ആ കാല്‍പ്പാടുകള്‍ .പാഞ്ഞുവന്ന കാറ്റിന്റെ കയ്യിലെ പൂഴിമണ്ണിന്‍ പൊടി കണ്ണില്‍പറത്തി ഒരു കുസൃതി കാട്ടി കടന്നു പോയി.മുന്നിലുള്ള വഴി തെല്ലുനേരം മറഞ്ഞുവോ..?
എന്നേക്കുമായി മറഞ്ഞു പോയ നിന്നെപോലെ...കണ്ണടച്ച് തുറന്നപ്പോള്‍
ആ വഴി ഇരുണ്ട് പോയിരിക്കന്നു..എന്നിലെ കിനാക്കള്‍ പോലെ..
കണ്ണുകള്‍ തിരുമ്മി..പിന്നിട്ട കാതം തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാല്‍പ്പാടുകള്‍  ആ പൂഴിമണ്ണില്‍ കാണ്മാനില്ല....സത്യം തിരിച്ചറിയാന്‍ തെല്ലു നേരം എടുത്തു...
ആത്മാക്കളുടെ കാലടികള്‍ മണ്ണില്‍ പതിയാറില്ല എന്ന സത്യം..!